Posts

Showing posts from May, 2020

മുംബൈ

Image
 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. രാജ്യത്തിന്റെ പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ... മുംബൈ നഗരത്തിലെ ഐ ടി കമ്പനിയിലെ ജോലിക്കുള്ള അറിയിപ്പ് ലഭിച്ചപ്പോൾ വാസ്തവത്തിൽ തുള്ളിച്ചാടുകയായിരുന്നു. കൂടെ നീതയും ഉണ്ടെന്ന് അറിഞ്ഞതോടെ ആഹ്‌ളാദം നൂറിരട്ടി ആയി. ഓർമ്മ വച്ച നാൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ്... സ്കൂൾ കോളേജ്... ഇപ്പോൾ ഒരുമിച്ചു ജോലിയും... ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന വരുണിന്റെ വിവാഹാലോചന വന്നതോടെ വീട്ടുകാർ കാലുമാറി. എനിക്കിപ്പോൾ കല്യാണം വേണ്ട അമ്മേ രണ്ടു വർഷം കഴിയട്ടെ എന്ന എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിന്റെ താഴെ രണ്ടു പേരുണ്ടെന്ന കാര്യം നീ മറക്കരുത്... മുമ്പിൽ വന്ന മഹാലക്ഷ്മി യെ കാൽ കൊണ്ടു തട്ടി തെറിപ്പിക്കരുത് തുടങ്ങിയ സെന്റിമെന്റൽ ബ്ലാക്ക് മെയിലിംഗ് വേറെയും... പെണ്ണുകാണൽ ചടങ്ങ്, എല്ലാവർക്കും ഇഷ്ടമാകൽ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു.. അടുത്ത വർഷം ലീവിന് വരുമ്പോൾ കല്യാണം എന്ന തീരുമാനം എനിക്ക് ആശ്വാസം നൽകി... കല്യാണം ഉറപ്പിച്ചതോടെ വരുണിന്റെ ഫോൺ കാള

സന്ദേശങ്ങൾ

Image
കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ ഓണ പരീക്ഷാകാലം... പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്നെ പരീക്ഷക്കിടയിൽ നിന്നും പ്രിൻസിപ്പൽ റൂമിലേക്ക്‌ വിളിപ്പിച്ചു. കൊച്ചച്ഛനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഓടിച്ചെന്ന എന്നെ തിടുക്കത്തിൽ വീട്ടിലേക്കു കൊണ്ടു പോയി. എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായെങ്കിലും അവിടെ കാത്തിരിക്കുന്നത് അച്ഛന്റെ മരണ വിവരം ആണെന്ന് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. രാവിലെ  സ്കൂളിൽ കൊണ്ടു വിട്ടു നല്ല പോലെ പരീക്ഷ എഴുതണം മോളെ എന്നും പറഞ്ഞു ടാറ്റയും നൽകി സ്കൂട്ടറിൽ ജോലിക്ക് പോയ അച്ഛൻ ആണ് ഈ കിടക്കുന്നത്.. പാഞ്ഞു വന്ന ലോറി തട്ടിത്തെറിപ്പിച്ചത് അച്ഛന്റെ ജീവൻ മാത്രം ആയിരുന്നില്ല... അച്ഛന്റെ നിഴലിൽ കരുതലിൽ  ജീവിച്ചിരുന്ന എന്റെയും അമ്മയുടെയും ഏട്ടന്റെയും മാനസികനില കൂടി ആണ്.. അച്ഛന്റെ സ്നേഹക്കരുതലിൽ കെട്ടിപ്പെടുടുത്തി എടുത്ത കൊച്ചു വീടാണ് ഞങ്ങളുടേത്.. അച്ഛൻ അമ്മ ഏട്ടൻ ഞാൻ... അച്ഛൻ  വില്ലേജ് ഓഫീസിൽ ക്ലാർക്ക്... പഠനം കഴിഞ്ഞ് ഏട്ടൻ ചെന്നൈയിലെ ഓഫീസിൽ ജോലിക്ക് കയറിയിട്ട് നാല് മാസമേ ആയിട്ടുള്ളു... അമ്മയെക്കാളും എനിക്ക് ആത്മബന്ധം അച്ഛനോടാണ്.. പഠനത്തിലുള്ള എന്റെ സംശയങ്ങൾ തീർത്തു തരുന്നതും ജീവിതത്തിനെ

ജീവിതനൗക

Image
വൈകുന്നേരങ്ങളിൽ അച്ചുവിനെയും കൊണ്ട് റെസിഡൻഷ്യൽ അസോസിയേഷൻ ഒരുക്കിയിട്ടുള്ള മിനി പാർക്കിൽ നടക്കാൻ പോകുന്നത് പതിവ് കലാപരിപാടി ആണ്. കളിച്ചും തിമിർത്തും അച്ചു അവിടെ ഉള്ള എല്ലാവരോടും വലിയ കൂട്ടാണ്.  അവളുടെ ഏറ്റവും വലിയ കൂട്ട് ഒരു മുത്തച്ഛനും മുത്തശ്ശിയും ആണ്. ഏറ്റവും കുറഞ്ഞത് എണ്പത് വയസ്സെങ്കിലും ഉണ്ട്... രണ്ടു പേരും വൈകിട്ട് ഞങ്ങളുടെ റോഡിൽ തന്നെയുള്ള അമ്പലത്തിൽ പോകും... തിരിച്ചു വരുന്ന  വഴി പാർക്കിൽ ഇരിക്കും... എപ്പോഴും ചിരിച്ച ഐശ്വര്യം തുളുമ്പുന്ന മുഖം.  ഞങ്ങൾ പാർക്കിൽ നിന്നു പോന്നാലും അവർ അവിടെ ഇരിക്കുന്നുണ്ടാകും.  അവരുടെ അടുത്ത് നിന്നു പോരുവാൻ അച്ചുവിന് വലിയ മടി ആണ്... രണ്ടു ദിവസങ്ങളായി അവരെ കാണുന്നില്ല.. നഗരവാസികൾ ആയതിനാലും എല്ലാവരും തിരക്കിട്ടു ഓടി നടക്കുന്നവരായതിനാലും രണ്ടു മൂന്നു  വീടുകൾക്കപ്പുറം ഉള്ള  ആളുകളെ പോലും ആർക്കും അറിയില്ല... അച്ചു ആണേൽ മുത്തച്ഛനേയും മുത്തശ്ശിയേയും കുറിച്ച് ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. അഞ്ചു വയസ്സ് മാത്രമുള്ള അവൾ അനിലേട്ടന്റെ അടുത്ത് ഇതേക്കുറിച്ചു വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരിക്കുകയാണ്. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അവരെ വീണ്ടും കണ്ടു മുട്ടിയത്.  അച്ചുവിന്റെ സന്ത

തൃക്കാർത്തിക

Image
ചോറ്റാനിക്കര അമ്പലത്തിൽ വൈകിട്ട് ആറു മണിക്ക് തന്നെ എത്തണം.. ചുറ്റു വിളക്ക്‌ കൊളുത്തണം... ദീപ്തിയുടെ മനം തുടിക്കുകയാണ്... എത്ര കാലമായി ദേവിയുടെ നടയിൽ എത്തിയിട്ട്... അമ്പലത്തിന്റെ തൊട്ടടുത്തു താമസിക്കുന്ന ഞങ്ങൾക്ക് അമ്പലവും ചോറ്റാനിക്കര അമ്മയും കഴിഞ്ഞേ എന്തും ഉള്ളു... രാവിലെ എണീറ്റു കുളിച്ചു അച്ഛമ്മയുടെ കൂടെ അമ്മയെ തൊഴുതു വരുന്നതോടെ ആണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നത്. വിശേഷ ദിവസങ്ങളിൽ വൈകിട്ട് ചുറ്റു വിളക്ക് കത്തിക്കുവാൻ ഞാനും അമ്മയും ചേച്ചിയും അച്ഛമ്മയും പോകും. കുഞ്ഞിലേ അച്ഛൻ നഷ്ടപെട്ട എനിക്ക് ആ കുറവുകൾ ഒന്നും അറിയാതെ ആണ് ബാല്യം കടന്നു പോയത് . പരീക്ഷ ആയിക്കോട്ടെ കലാമത്സരങ്ങൾ ആയിക്കോട്ടെ... വിജയം എപ്പോഴും ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്ന ചിന്ത കുഞ്ഞുന്നാള് മുതലേ മനസ്സിൽ കുടിയേറിപ്പോയിരുന്നു. അതുകൊണ്ടുതന്നെ ആവാം വിജയിച്ചാൽ ഓടിച്ചെന്നു നന്ദി പറയുവാനും ഇല്ലെങ്കിൽ സങ്കടപ്പെട്ടു പരിഭവം പറയാനും അമ്പലനടയിലേക്കു ഞാൻ ഓടിയിരുന്നത്. വളരുന്തോറും അമ്മയോടുള്ള ഭക്തിയും ഏറി വന്നു. സ്ഥിരം അമ്പലത്തിൽ പോയി കുറി തൊട്ടു കോളേജിൽ ചെന്നിരുന്ന എനിക്ക് അമ്പലവാസി എന്ന പേര് വന്നതിൽ അത്ഭ

വീണാനാദം

Image
ബാങ്കിലെ തിരക്കേറിയ ജോലി കഴിഞ്ഞു ഫ്‌ളാറ്റിലെത്തിയാൽ ബാൽക്കണിയിൽ നിന്ന് കായലിലേക്ക് നോക്കി നിൽക്കാൻ തിടുക്കം ആണ്.. ഒരു കപ്പ്‌ ചായയുമായി അവിടെ നിന്നു കാഴ്ചകൾ കാണുക എന്നത് മനസ്സിന് ഒരു കുളിർമ്മ നൽകും... അല്ലെങ്കിലും ഈ കുളിർമ മാത്രം ആണല്ലോ തന്റെ സന്തോഷം... ഇന്ന് ബാങ്കിൽ നിന്നും വിരമിച്ച് പതിവുപോലെ ഇവിടെ നിൽക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗത കുറച്ചു കൂടുതൽ ആണെന്ന് ഞാനറിയുന്നു. തൊട്ടടുത്തു താമസിക്കുന്ന റൂമിൽ ഉള്ളവർ പോലും ആരാണെന്നു അറിയാതെ ഒരു അജ്ഞാതവാസം.... അല്ലെങ്കിലും നഗരത്തിലെ തിരക്കിനിടയിൽ അയൽപക്കത്തുള്ളവർ ആരാണെന്നു അറിയുവാൻ ആർക്കാണ് താല്പര്യം. ഫ്ലാറ്റിൽ താമസം തുടങ്ങിട്ട് അഞ്ചു വർഷം തികയുന്നു. ആരും അന്വേഷിച്ചു വരാനുമില്ല തനിക്ക് എവിടെയും പോകാനുമില്ല. ഏകാന്തത ആണ് തന്റെ ഏറ്റവും വലിയ ചങ്ങാതി.. വീട്ടിലെ പ്രാരാബ്ദം മൂലം വയസ്സിനു ഇരുപതു വർഷം മൂത്ത അച്ഛൻ അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നതും എന്റെ ഐശ്വര്യപൂർണ്ണമായ ജനനത്തോടെ അമ്മ സ്വർഗം പൂണ്ടതും തനിക്ക് ഒരു വയസ്സ് മാത്രം ഉള്ളപ്പോൾ അച്ഛനെയും മരണം തോൽപ്പിച്ചതും ജനിച്ചതെ അച്ഛനെയും അമ്മയെയും കൊന്നവൾ എന്ന പേര് തനിക്ക് ചാർത്തി ത

അസ്തമയം

Image
സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് അസ്തമനത്തിനു തയ്യാറെടുക്കുകയാണ്. ആഴിയുടെ കണ്ണെത്താ ദൂരത്തേക്ക് നോക്കിയിരിക്കുമ്പോൾ ആദ്യമായി കടലിനു മീനു പറയാറുള്ളതിലും സൗന്ദര്യം ഉണ്ടെന്നു തോന്നി പോകുന്നു. ദൂരെ നിന്നു കരയോട് ചേരുന്ന ഓരോ തിരകൾക്കും തന്നോട് എന്തൊക്കെയോ പറയാനുള്ളത് പോലെ.... മിക്കവാറും ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്ന സ്ഥലം ആണ്. കടലിൽ കുളിക്കലും കാൽപ്പന്തു കളിയുമൊക്കെ ഞങ്ങൾ കൊച്ചി ക്കാരുടെ സ്ഥിരം നേരമ്പോക്കുകൾ മാത്രം. പതിവുപോലെ കടപ്പുറത്തു കളിയും ചിരിയും അല്പസ്വല്പം വായിൽനോട്ടവുമായി ഇരിക്കുമ്പോഴാണ് കുറച്ചു പെൺകുട്ടികൾ കടലിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിലൊരാൾ തിരകൾക്കൊപ്പം മതി മറന്നു നിൽക്കുക ആണ്. തന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന തിരകളെ നോക്കി അവൾ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.. വട്ടായിരിക്കുമോ ദൈവമേ എന്ന് മനസ്സിൽ ആലോചിച്ചു എങ്കിലും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല. ബാക്കി ഉള്ളവർ അസ്തമനം മൊബൈലിൽ പകർത്തുവാനും സെൽഫി എടുക്കുവാനും തിരക്കു കൂട്ടുമ്പോൾ അവൾ എത്ര മനോഹരം ആയി ആണ് അസ്തമനം ആസ്വദിക്കുന്നത്. അല്ലെങ്കിലും ഈ അസ്തമനത്തിനൊക്കെ ഇത്

ഏട്ടൻ

Image
അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായി ജനിച്ചു വീണ എനിക്ക് അതിന്റെ കുറവുകൾ ഒരിക്കലും തോന്നാത്ത വിധത്തിലായിരുന്നു കുട്ടിക്കാലം കടന്നു പോയത്.. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെ മക്കൾ ഒരുപാടുണ്ടായിരുന്നു. കാലങ്ങൾ കഴിയുന്തോറും പലരും പല സ്ഥലങ്ങ ളിലായി.. അമ്മയുടെ ചേച്ചിടെ മകൻ മാത്രം കുഞ്ഞിലേ തൊട്ടുള്ള ബന്ധം അത് പോലെ നില നിർത്തി.. എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടൻ സ്വന്തം മകനെ പോലെ തന്നെ... എനിക്ക് എന്റെ കൂടെ പിറപ്പിനേപ്പോലെയും. എന്റെ മുഖമൊന്നു വാടിയാൽ എത്ര ഒളിപ്പിക്കാൻ നോക്കിയാലും ഏട്ടൻ അത് മനസ്സിലാക്കും. അവനെ ഇന്ന് കണ്ടില്ലലോ എന്ന് അച്ഛനോ അമ്മയോ പറഞ്ഞു നാവെടുക്കുന്നതിനു മുന്നെ ഏട്ടൻ മുന്നിലെത്തിയിട്ടുണ്ടാകും. വല്ലാത്ത ഒരു ആത്മ ബന്ധം ആണ് ഏട്ടനുമായി. പഠനം ജോലി ഒന്നും ഏട്ടന് ഞങ്ങളോടുള്ള കരുതലിനോ സ്നേഹത്തിനോ ഒരു കുറവും വരുത്തിയില്ല. ഏട്ടന് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം കഴിച്ചു കുടുംബജീവിതം ആരംഭിച്ചു കഴിഞ്ഞപ്പോഴും ഇത്തിരി സമയം കിട്ടിയാൽ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തും ഏട്ടൻ. പ്രാരാബ്ധങ്ങൾ ഏറിയതോടെ ഏട്ടന്റെ വരവ് കുറഞ്ഞു. വല്ലപ്പോഴും ഇത്തിരി മദ്യം കഴിച്ചിരുന്ന ഏട്ടൻ സ്ഥിര മദ്

പ്രണയമഴ

Image
മീര... ഡോക്ടർ മീര നായർ. കൊച്ചി നഗരത്തിലെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ പ്രസിദ്ധ ആയ ശിശു രോഗ ഡോക്ടർ... തന്റെ മുന്നിൽ ഇന്ന് കുഞ്ഞിനെ കാണിക്കാൻ വന്നവരെ കണ്ടപ്പോൾ മുതൽ ആകെ മൂഡ്‌ ഓഫാണ്. ഒരു വിധത്തിൽ ഒ പി തീർത്ത ശേഷം ഫ്ലാറ്റിലെത്തി. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതും എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും ഇനി കാണരുത് എന്ന് ആഗ്രഹിക്കുകയും ചെയ്ത ആളാണ്‌ തനിക്ക് മുന്നിൽ ഇന്നെത്തിയത്. പ്രീഡിഗ്രി ക്കു പഠിക്കുന്ന കാലം മുതലാണ് അവൻ തന്റെ മനസ്സിന്റെ വർണ്ണങ്ങളിൽ കയറി കൂടിയത്. കോളേജിൽ പോകുമ്പോൾ വരുമ്പോൾ അമ്പലത്തിൽ പോകുമ്പോൾ ഒക്കെ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. അവനോട് മിണ്ടാൻ ഞാനോ എന്നോട് മിണ്ടാൻ അവനോ ഒരിക്കലും ശ്രമിച്ചില്ല. ഓരോ ദിവസം കഴിയുന്തോറും അവൻ എന്ന വികാരം മനസ്സിൽ തറച്ചു പോയിക്കൊണ്ടിരുന്നു. മെഡിസിനു അഡ്മിഷൻ കിട്ടിയപ്പോൾ പഠന സൗകര്യത്തിനായി ഹോസ്റ്റലിൽ നിൽക്കണോ എന്ന ചോദ്യത്തിന് വേണ്ട എന്ന ഉത്തരം പറയാൻ എനിക്ക് ആലോചനയുടെ ആവശ്യം പോലുമില്ലായിരുന്നു. കാലങ്ങൾ വളരെ വേഗം കടന്നു പോയി... അവനോടുള്ള എന്റെ സ്നേഹം മാത്രം മാറിയില്ല. ഹൗസർജൻസി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ്..... കുറച്ചു

പ്രവാസി

Image
ദുബായ്... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണേണ്ട മായാനഗരം... എവിടെ തിരിഞ്ഞാലും നമ്മുടെ സ്വന്തം മലയാളം കേൾക്കാൻ പറ്റുന്ന നാട്. നാൽപ്പത് നിലകളുള്ള ഫ്ലാറ്റിന്റെ ഇരുപത്തിഒന്നാം നിലയിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണി യിൽ നിന്നു പുറകോട്ടൊന്നു ഓർമ്മകളെ കൊണ്ട് പോകുമ്പോൾ..... എന്തിനാണ് താൻ ഈ നഗരത്തിലേക്ക് എത്തിയത്?? ഡിഗ്രി പഠനം കഴിഞ്ഞു CA പഠനം തുടങ്ങിയതെ അച്ഛന്റെ സുഹൃത്ത്‌ വഴി ഒരു ജോലി... നല്ല ശമ്പളം... നല്ല കമ്പനി. അച്ഛനും അമ്മയും കേൾക്കാൻ കാത്തിരുന്നു. തന്നെ നിർബന്ധിച്ചു ദുബായ് ലേക്ക് വിടാൻ. CA പഠനം പൂർത്തിയാക്കി നല്ലൊരു ചാർട്ടേർഡ് അക്കൗണ്ടന്റ് കമ്പനി തുടങ്ങാൻ സ്വപ്നം കണ്ടു നടന്ന തന്റെ ആഗ്രഹങ്ങൾക്ക് വിട പറഞ്ഞു ജോലിയിൽ പ്രവേശിച്ചു നിനക്ക് അവിടെ ജോലി ചെയ്തും പഠിക്കാം. കുറച്ചു നാൾ ജോലി ചെയ്തു നിറയെ കാശു ണ്ടാക്കി നാട്ടിൽ നീ ആഗ്രഹിച്ച പോലെ കമ്പനി തുടങ്ങാം. ഇതൊക്കെ പറഞ്ഞാണ് അച്ഛൻ തന്നെ പറഞ്ഞു വിട്ടത്. ഒരുപാടു പറഞ്ഞിട്ടും സമ്മതിക്കാതെ അച്ഛനമ്മമാരുടെ പതിവ് സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ തനിക്ക് പോകാതെ വേറെ മാർഗമില്ലാതെ ആയിപ്പോയി. പിന്നെ അങ്ങോടു തിരിഞ്ഞു നോക്കേണ്ടി വന്നിട

മായക്കാഴ്ചകൾ

Image
നഗരത്തിലെ പ്രധാന ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ മനുവിന് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് പഠിച്ചതിന്റെയും അധ്വാനത്തിന്റെ ഫലമായി നല്ല ശമ്പളത്തോടെ ഉള്ള ജോലി കിട്ടിയതിന്റെയും അഭിമാനവും അതിലേറെ അഹങ്കാരവും ഉണ്ട്. ആ അഹങ്കാരത്തെ തന്റെ ഒരു അലങ്കാരമായി അവൻ പ്രതിഫലിപ്പിക്കാറുമുണ്ട്. വളരെ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണമെന്ന് അവനു കൃത്യമായ ധാരണയുണ്ട്. പഠിച്ചിറങ്ങിയ ഉടനെ നല്ല ജോലിയിൽ പ്രവേശിച്ച മനു തന്റെ കടമകൾ ഉത്തരവാദിത്വത്തോടെ മുന്നോട്ടു കൊണ്ട് പോകുന്നു. പുതിയ വീട് അനിയത്തിയുടെ കല്യാണം തുടങ്ങിയ കലാപരിപാടികളൊക്കെ ബാങ്ക് ലോണിന്റെ അകമ്പടിയോടെ ഭംഗി ആയി നടത്തി. എല്ലാത്തിനും വ്യക്തമായ പ്ലാനിങ്. ഫ്രണ്ട്‌സ് ന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നല്ല അടിപൊളി ഇമേജ് തന്റെ അഭിപ്രായങ്ങൾ അച്ഛനെയും അമ്മയെയും അനിയത്തിയേയും കൂട്ടുകാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കി അവർക്ക് ഇഷ്ടപെടാത്ത കാര്യങ്ങൾ ആണേലും അവരെ കൊണ്ട് അംഗീകരിപ്പിക്കുക... അല്ല എങ്കിൽ തർക്കിച്ചു ദേഷ്യപ്പെട്ടു സമ്മതിപ്പിക്കുക ഇതെല്ലാം അവന്റെ സ്ഥിരം പരിപാടി ആണ് മനുവിന്റെ കല്യാണ ആലോചന എത്തിയതോടെ കാര

കൈസർ

Image
അച്ഛന്റെ പതിവ് നടത്തവും കടയിലേക്കുള്ള പോക്കും കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ ഒരു കയ്യിൽ പച്ചക്കറിയും മറ്റേ കയ്യിന്റെ ഉള്ളിൽ ഒരു അതിഥി കൂടി ഉണ്ടായിരുന്നു. അഞ്ചോ ആറോ മാസം മാത്രം പ്രായം ഉള്ള ഒരു കുഞ്ഞു പട്ടിക്കുട്ടി. പച്ചക്കറി സഞ്ചി അമ്മയുടെ കയ്യിൽ കൊടുത്തു അച്ഛൻ എന്നേം കൂട്ടി നേരെ പൈപ്പ് ന്റെ ചുവട്ടിൽ കൊണ്ട് വന്നു. അവനെ താഴെ വച്ചു. പാവം ... വലതു കൈ ആരോ തല്ലി ഒടിച്ചിരിക്കുന്നു. അച്ഛൻ നല്ല പോലെ കുളിപ്പിച്ച് തുടപ്പിച്ചു... കയ്യിന്റെ മുറിവിൽ മരുന്ന് വച്ചു തുണി വച്ചു കെട്ടി .. പാൽ ഒരു പാത്രത്തിൽ ഒഴിച്ച് കൊടുത്തു... ആക്രാന്തത്തോടെ അത് നക്കി കുടിച്ചു... ദയനീയമായി വാലാട്ടി അത് അച്ഛനെ നോക്കി നിൽക്കണത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.... എന്ത് പേരാണ് ഇടേണ്ടത് എന്ന് ചോദിച്ചപ്പോൾ എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല... കൈസർ... അങ്ങനെ അവൻ പെട്ടെന്ന് തന്നെ ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട അംഗമായി മാറി... എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനും... സ്കൂളിൽ പോയി തിരിച്ചു വരണത് നോക്കി അവൻ ഗേറ്റിൽ തന്നെ ഉണ്ടാകും... എന്നെ കാണുമ്പോഴേക്കും ചാടി മെത്തേക്കു കയറിയുള്ള അവന്റെ സ്നേഹപ്രകടനം

മേളധ്വനി

Image
ഉത്സവങ്ങളുടെയും പാരമ്പര്യ തനിമകളുടേയും നാടായ തൃപ്പൂണിത്തുറ..... എന്നും വെളുപ്പിനെ പൂർണ്ണത്രയീശനെ കുളിച്ചു തൊഴുതു ഉത്സവങ്ങളും മേളപ്പെരുമയും ഒരു നിമിഷം പോലും കളയാതെ ആസ്വദിച്ചും ഏതൊരു ശരാശരി തൃപ്പൂണിത്തുറക്കാരനെയും പോലെ തന്നെ ആയിരുന്നു അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന ഞങ്ങളുടെയും കുടുംബം. ഞാൻ അച്ചു എന്ന അശ്വതി.... മൂന്നു മക്കളിൽ മൂത്തവൾ.... താഴെ ഒരു അനിയനും അനുജത്തിയും. അച്ഛൻ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛന്റെ കഷ്ടപ്പാടുകൾ ജനിച്ച നാളുകൾ മുതൽ കേട്ടിട്ടുണ്ടെങ്കിലും വളരെ സന്തുഷ്ട കുടുംബം ആയിരുന്നു ഞങ്ങളുടേത്. മിടുക്കിയായി പഠിച്ചു ഗവണ്മെന്റ് ജോലി വാങ്ങണം... അച്ഛനെ സഹായിക്കണം.... എന്നുള്ള പതിവ് പല്ലവികൾ വീട്ടുകാരുടെയും നാട്ടുകാരുടെയും നാവിൽ നിന്ന് കേട്ടുകൊണ്ടാണ് എന്റെ ബാല്യം മുന്നോട്ട് പോയത് . ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ ഗവണ്മെന്റ് ജോലിക്കുള്ള അപേക്ഷകൾ അയക്കാൻ തുടങ്ങി. ആദ്യമായി എഴുതിയ പരീക്ഷയിൽ തന്നെ വിജയിച്ചു കേന്ദ്ര സെർവിസിൽ ഡൽഹിയിലെ ഓഫീസിൽ പ്രവേശിക്കാനുള്ള അനുമതി ഒപ്പിട്ടു വാങ്ങുമ്പോൾ കയ്യും മെയ്യും വിറ

കാർമേഘകടൽ

Image
കാലവർഷം വീണ്ടും തകർത്തു പെയ്യാനുള്ള ഒരുക്കത്തിലാണ്. ഇരുണ്ടു മൂടിയ ആകാശവും ഇരുട്ടുമെല്ലാം തന്നെ ഭയപ്പെടുത്തി തുടങ്ങിയത് അവൾ മനസ്സില്ല മനസ്സോടെ അംഗീകരിച്ചു തുടങ്ങിരിക്കുന്നു.   പ്രായം അറുപതു  കഴിഞ്ഞു പക്ഷെ  മനസ്സിൽ സപ്തതി കഴിഞ്ഞ പ്രതീതി ആണ്.  മനസ്സ് പതിവില്ലാതെ പഴയ കാലത്തേക്ക് പോകുന്നത് അവൾ അറിഞ്ഞു. ജനിച്ചപ്പോൾ മാതാപിതാക്കൾക്ക് വേണ്ടാത്തവളായി തോന്നിയത് കൊണ്ടാവാം കാരുണ്യലയത്തിന്റെ തൊട്ടിലിൽ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത്. ജനിച്ചതേ തോൽവി ആയതു കൊണ്ടാകാം പിന്നീടൊരിക്കലും ജീവിതത്തിൽ തോൽക്കില്ല എന്ന് ഓർമ്മ വച്ച കാലം മുതൽ അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത്.  അവൾ അവിടെ എല്ലാവരുടെയും കണ്ണിൽ ഉണ്ണിയായി വളർന്നു.  പഠനത്തിൽ മിടുക്കി,  സംഗീതം അഭ്യസിക്കാതെ മനോഹരമായി പാടുന്നവൾ. അവളുടെ മുഖം വാടി ആരും കണ്ടിട്ടുണ്ടാകില്ല. പഠിച്ച കലാലയത്തിൽ തന്നെ തനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപകവൃത്തിക്ക് കയറുമ്പോൾ ജീവിതത്തെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ച ആത്മ സംതൃപ്തി അവളിൽ പ്രകടം ആയിരുന്നു. സഹാധ്യാപകന് തന്നോട് തോന്നിയ ആകർഷണം മനസ്സിലാക്കിയിട്ടും അവൾ പിടി കൊടുക്കാതെ നടന്നു.  ഇനി ഒരു തോൽവി വേണ്ട എന്നുള്ളത് കൊണ്ടാകാം.  പക്ഷെ